Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

AMANUSHIK / അമാനുഷിക് / മനോരഞ്ജൻ ബ്യാപാരി

By: Contributor(s): Language: Malayalam Publication details: Chennai Eka 2020/01/01Edition: 1Description: 164ISBN:
  • 9789389152531
Subject(s): DDC classification:
  • A MAN/AM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MAN/AM (Browse shelf(Opens below)) Available M164425

നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില്‍ ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താല്‍ പോലും ഒരാള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനാവും. എന്നാല്‍ നിസ്സാര തെറ്റിന്‍റെ പേരില്‍ ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വര്‍ഷങ്ങളോളം ജയിലറയില്‍ കഴിയേണ്ടിയും വന്നേക്കാം. കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ്‌ പലപ്പോഴും അക്കാര്യം നിര്‍ണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നല്‍കിയാല്‍ പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തില്‍ വധശിക്ഷ കാത്തുകഴിയുന്നവര്‍ അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയില്‍ ഇടനാഴിയില്‍ സദാസമയവും മുഴങ്ങിക്കേള്‍ക്കുന്ന കാവല്‍ ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദം അവരുടെ രാവുകളെ നിദ്രാവിഹീനമാക്കുന്നു. ബൂട്ടുകളുടെ ശബ്ദം അവര്‍ക്ക് മരണമണിയൊച്ചയാണ്‌.

നീണ്ട പതിനാല് വര്‍ഷങ്ങള്‍ കാരാഗൃഹവാസം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജയില്‍പുള്ളിയാ യിരുന്നു അര്‍ജുന്‍ ചാറ്റര്‍ജി. പതിനാലുകാരിയായ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളില്‍ ചാര്‍ത്തപ്പെട്ട കുറ്റം. പെണ്‍കുട്ടി താമസി ച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അര്‍ജുന്‍ ചാറ്റര്‍ജി. ഇരുപതാം നൂറ്റാണ്ടില്‍ തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാള്‍. താന്‍ നിരപരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അര്‍ജുന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നീതിപീഠത്തിന്‍റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

ഇത് അര്‍ജുന്‍ ചാറ്റര്‍ജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശ ങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യ ത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജന്‍ ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയില്‍ നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവല്‍ ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം.

There are no comments on this title.

to post a comment.