Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

PACHAYUDUPPU /പച്ചയുടുപ്പ് /ജമീല എം

By: Language: Malayalam Publication details: Thrissur Current Books 2017/05/01Edition: 1Description: 419ISBN:
  • 9789386429070
Subject(s): DDC classification:
  • A JAM/PA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction A JAM/PA (Browse shelf(Opens below)) Available M159026

ണ്ണിരുകൊണ്ടാണിതെഴുതിയതെന്നു തോന്നും.പച്ച ജീവിതങ്ങളുടെ ഓർമ്മകൾ ഒരു കരിങ്കല്ലത്താണിയിൽ ഇറക്കി വെച്ചതാണീ പുസ്തകം…. ആരും ഇല്ലാതായി പോയപ്പോൾ …… ഇളംപ്രായത്തിൽ വിൽപന ചരക്കാക്കപ്പെട്ട് ശരീരവും മനസും വെന്തുനീറി കീറി മുറിഞ്ഞപ്പോൾ…. രണ്ടാനമ്മയുടെ പീഡനം താങ്ങാനാവാതെ റോഡിറങ്ങിയപ്പോൾ….. അങ്ങനെ … അങ്ങനെ….അന്ധകാരത്തിലെ ഒരിറ്റ് വെട്ടം തേടിയെത്തിയ ഒരു കൂട്ടം പെൺകുട്ടികൾ. അവർക്കൊരഭയം …. പണ്ട് ജുവനൈൽ ഹോം എന്ന് വിളിച്ചിരുന്ന ഇപ്പോഴത്തെ ചിൽഡ്രൺസ് ഹോം. ഇതൊരു നോവലാണോ…? അല്ല
ഇത് ആത്മകഥയാണോ? അതുമല്ല. നോവലും ആത്മകഥയും സ്മരണയും എല്ലാം ചേരുമ്പോൾ അന്നത്തെ ജുവനൈൽ ഹോമിലെ ഓരോ കുട്ടിയുടെയും ജീവിതമായി മാറുകയാണീ പുസ്തകം.

ജുവനൈൽ ഹോമും അവിടുത്തെ നരച്ചു വെളുത്ത പച്ചയുടുപ്പും ഇന്നില്ല…. പക്ഷേ…. വെള്ളിമാട് കുന്ന് നിവാസികൾ പോലും ഈ സ്ഥാപനത്തെ ഇപ്പോഴും കാണുന്നത് ‘ദുർഗുണ പരിഹാര പാഠശാല’ എന്ന നിലക്കാണ്. ജുവനൈൽ ഹോം ഉണ്ടായിരുന്ന കാലത്തും അതെന്തായിരുന്നില്ല എന്നാണ് ദീർഘകാലം ആ സ്ഥാപനത്തിൽ കഴിഞ്ഞ ജമീല പറയുന്നത്. തുടക്കക്കാരിയുടെ പ്രതിസന്ധികളൊന്നും കാണാനില്ല വരികളിൽ… അല്ലെങ്കിലും ഹൃദയാനുഭവങ്ങളുടെ ഭാഷ വിചാരത്തോടൊപ്പം തന്നെ വികാരത്തിന്റെതുമാവും….

1999 ലാണ് കഥ തുടങ്ങുന്നതെന്ന് തോന്നുന്നു. അമ്മ നഷ്ടപ്പെട്ട 5 വയസുകാരി ഹോമിന്റെ അടച്ചിട്ട ഗ്രില്ലും പിടിച്ച് നിൽക്കുകയാണ്. തന്റെ പ്രിയപ്പെട്ട അച്ഛൻ അകന്നകന് പോകുന്നതും നോക്കി…. പിന്നീടാ കുട്ടി യുവതിയാവുന്നതു വരെ ബാലികാമന്ദിരത്തിൽ നടക്കുന്ന സംഭവങ്ങ ളാ ( ജീവിതങ്ങൾ ) ണ് 419 പുറങ്ങളിലായി ഇതൾ വിരിയുന്നത്.

ചിലർ കൂട്ടിലടക്കപ്പെട്ട കിളികളാവും … ചിലർ പാറിപ്പറക്കുന്ന പൂമ്പാറ്റകളും. എപ്പോഴും പൂമ്പാറ്റകളുടെയും തുമ്പികളുടെയും ചിറകൊടിക്കാൻ വ്യവസ്ഥ ശ്രമിച്ചുകൊണ്ടിരിക്കും. ജമീലയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘മുറ്റത്ത് നിന്നും വന്ന ഒരു ആനത്തുമ്പി കബോഡിന് മുകളിലൂടെ പറന്ന് ഫാനിന്റെ ബ്ലേഡിൽ തട്ടി ചിറകുകൾ മുറിഞ്ഞ് വീണു. ഒരു പിടച്ചിൽ… ചിറകുകൾ പാറി ജനലിന് പുറത്തേക്ക്… ഒരു തുള്ളി പോലും ചോര പൊടിഞ്ഞില്ല’. അനാഥാലയങ്ങളിലും അഭയകേന്ദ്രങ്ങളിലും പെട്ടു പോവുന്ന നിസ്വരായ കുട്ടികൾക്ക് നഷ്ടപ്പെടുന്ന ബാല്യത്തെ കുറിച്ച് ഇത്രയും ലളിതമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇതു വരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല.

There are no comments on this title.

to post a comment.