മാനവികതയില്ലാത്ത ലോകത്തിൽ ആളുകൾ വിലപിക്കുമോ? അവർക്ക് സുഖവും ദുഃഖവും കൈകാര്യം ചെയ്യാനുള്ള ഭാഷയുണ്ടാകുമോ? പ്രണയത്തെയും മറ്റ് വികാരങ്ങളെയും മനസ്സിലാക്കാനുള്ള രൂപകങ്ങൾ ഉണ്ടാകുമോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളുന്നയിക്കുകയും ടെക്നോളജിയിൽ ഏറെ മുന്നോട്ടുനീങ്ങിക്കൊണ്ട് അപകടകരമാംവിധം വൈകാരിക ദാരിദ്ര്യമനുഭവിക്കുന്നവരുടെ ഒരു പുതിയ ജീവിതക്രമം കാണിച്ചുതരുകയും ചെയ്യുന്ന നോവലാണ് പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു.