പുനർവായനയുടെ സാധ്യതയാണ് ഈ കൃതിയുടെ മുഖമുദ്ര. ഉത്തരായനം കാത്തു കിടന്ന ഭീഷ്മർ വിചാരണയ്ക്ക് വിധേയനാകുന്നു. പിതാമഹൻ മാത്രമല്ല മഹാ കഥയിലെ കഥാപാത്രങ്ങളെല്ലാം ഇവിടെ വിശ്ലേഷണം ചെയ്യപ്പെടുകയാണ്. പാഞ്ചാലിയെ ഭീഷ്‌മർ കിടക്കസഹായി ആക്കിയെന്നും യുധിഷ്‌ഠിരനെ രാജതന്ത്രം പഠിപ്പിക്കുന്നതിനുള്ള ഗുരുദക്ഷിണ ആയിരുന്നു അതെന്നും നകുലൻ മൊഴി നൽകുന്നു. തുടരും ശരശയ്യ തന്നെ ഒരു ആലങ്കാരിക പദമാണെന്ന് പറഞ്ഞു കൊണ്ട് പുതിയ കാലത്തിന്റെ വിവരണ കലയായ റിപ്പോർട്ടിങ്ങിന്റെ രീതിയിൽ കെ.പി നിർമ്മൽകുമാർ വിശകലനം ചെയ്യുന്നത് വിശ്വാസങ്ങളെ കൂടിയാണ്.