നകുൽ വി.ജി ഗൗളി ഒരു തുള്ളി മുതലയെന്ന് പറഞ്ഞത് ലോർകയാണ്. ഈ ഉപമയിലുണ്ട് ലോർകയുടെ ഭാവനാമഹത്വം. ഇതു വായിച്ചവരോ, ഉത്തരത്തിലെ ചിലയ്ക്കുന്ന ഗൗളിയിൽ മുതലയെ കാണുന്നു. ഇവിടെ ഇതാ ഒരു മുതലവീട്! പലതുള്ളികളുടെ പെരുക്കം! എഴുത്തിലെ അനായാസതകൊണ്ട് കെട്ടിയുയർത്തപ്പെട്ട കഥകളുടെ വീട്! – ഉണ്ണി.ആർ വിശദാംശങ്ങളുടെ പെരുപ്പം ഈ കഥകളിലില്ല. പരത്തിപ്പറയലുകളുമില്ല. വായനക്കാരുടെ ഭാവനാപൂർണ്ണമായ ഇടപെടലുകളാണ് അവ ആവശ്യപ്പെടുന്നത്. സാഹിത്യാസ്വാദനത്തെ സ്വകാര്യമായ ഒരു അനുഭവമായി കരുതുന്നവർക്ക് അത് വലിയ ആഹ്ളാദമുള്ള കാര്യവുമാണ്. – സുരേഷ്.പി.തോമസ്