കൂട്ടുകാരിയായി കൂടെ കൂടിയ 'ക്യാന്സറിനോട് ഉമ്മറപ്പടിയിൽ ഇരുന്നോളാൻ പറഞ്ഞു,തൊട്ടപ്പുറത്തെ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു മെഹ്ദി ഹസ്സനോടും ഗുലാം അലിയോടും ഹരിപ്രസാദ് ചൗരസ്യയോടും സുജാത കൂട്ട് കൂടി.പുറം ലോകത്തേക്ക് തുറന്നിട്ട ജനാലയിലൂടെ ലോകത്തെ കാൻഡി,പുസ്തകങ്ങൾ വായിച്ചു,രാഷ്ട്രീയം പറഞ്ഞു,സിനിമകൾ കണ്ടു,ലോകത്തിന്റെ പല കോണുകളിൽ ഉള്ളവരോട് അഭിപ്രായങ്ങൾ പറഞ്ഞു; പൊട്ടിച്ചിരിച്ചു. ഇനി ആരും ഈ അസുഖത്തെ ഭയക്കരുത്,അസുഖത്തിന്റെയും ചികിത്സയുടെയും പാർശ്വഫലങ്ങളുടെയും മുന്നിൽ പകച്ചു നിൽക്കരുത് ; മരിച്ചു ആത്മവിശ്വാസത്തോടെ അതിനെ നേരിടണം എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനുള്ള പ്രയത്‌നമാണ് സുജാതയുടെ ആത്മകഥ.