കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത.നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നില്കുന്നു.നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും ലയിക്കുന്നു.നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്കു വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ.