അവിടെയെല്ലാം ശാന്തമായിരുന്നു. ഭൂകമ്പങ്ങൾ കൊണ്ട് കലങ്ങിമറിഞ്ഞ കുടുംബബന്ധങ്ങൾ ഇവിടെ ചോദ്യചിഹ്നമാവുകയാണ്. തന്റെ മകന്റെ സുഹൃത്തിനെ തന്റേതാക്കാൻ കാത്തുനിന്നിരുന്ന ആ കണ്ണുകളിൽ കാമം പൂത്തുനിന്നിരുന്നു. അപ്പോൾ ഒരു യുദ്ധം ജയിച്ച അഹങ്കാരമായിരുന്നു അവൾക്ക്. ഒടുവിൽ ഇഷ്ടമില്ലാത്ത ഒരൊത്തുചേരൽ. എന്നാൽ സംശയത്തിന്റെ മുൾമുനയിൽത്തട്ടി എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെയാവാൻ കഴിയുക! തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ ഇഴചേർന്ന നോവൽ പെൺചിലന്തി കെട്ടുപിണഞ്ഞതും ശിഥിലമായതുമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്നു.