"ഒരിക്കൽ ഞാൻ ഈ കടലിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്. ശരിക്കും നമുക്ക് പറയാനുള്ളതൊക്കെ കേൾക്കാൻ കഴിയുന്നതു കടലിനും ആകാശത്തിനും മാത്രമാണ്. എല്ലാം അവസാനിക്കുമ്പോഴും നമുക്കെന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ...ഡോക്ടർ ശ്രദ്ധിച്ചിട്ടുണ്ടോ ബോധത്തോടെ മരണത്തെ വരുന്നവരെ.. അവരൊക്കെയും അവസാനവും അതു പറയാൻ ശ്രമിക്കുന്നുണ്ടാകും. പറച്ചിൽ, പാതിവഴിയിലോ നാവിൻതുമ്പിലോ ബാക്കി വച്ചായിരിക്കും അവർ പോവുക...