കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപ്പുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെ. ഇവിടെ വാഴക്കുല തട്ടിയെടുത്ത അതേ ജന്മിവർഗ്ഗം അവനെ അവിടെ കൃഷിഭൂമി സ്വന്തമാക്കാൻ അനുവദിക്കുന്നില്ല… “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ’ എന്നു വാഴക്കുലയിലൂടെ ചങ്ങന്പുഴ പ്രതികരിക്കുന്പോൾ കന്നഡ നോവലിസ്റ്റും ജ്ഞാനപീഠ പുരസ്ക്കർത്താവുമായ ശിവരാമ കാരന്ത് എന്ന എഴുത്തുകാരൻ പുലയന്റെ കയ്യിൽ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞുചേർന്ന തുടിയാണ്.